2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

അവസാന നിമിഷങ്ങള്‍.

മുതസ്സിം ഖദ്ദാഫിയുടെ അവസാന നിമിഷങ്ങള്‍.
  കഴുത്തിനും നെഞ്ചിനുമിടയില്‍ വെടിയേറ്റ് മരണം ആസന്നമെന്നുറച്ചപ്പോള്‍
വളഞ്ഞിട്ട ശത്രുക്കള്‍ക്കും ആയുധങ്ങള്‍ക്കും നടുവില്‍
ശത്രുക്കളോട്  ചോദിച്ചുവാങ്ങിയ വെള്ളം
അവസാനമായി കുടിക്കുന്ന മുതസ്സിം ഖദ്ദാഫി
എന്ന ഖദ്ദാഫിയുടെ മകന്‍.
അവസാനത്തെ സിഗരറ്റ് പുകഞ്ഞുകൊണ്ട്
വിരലിനിടയില്‍.




 അതുകഴിഞ്ഞ്അയാളവിടെ കിടന്നു.
മരണം വിഴുങ്ങുന്നതിനിടെ ശാന്തമായ നിമിഷങ്ങള്‍.
എല്ലാം അവസാനിച്ചു.
ഇനി ഈ ശരീരം ഉടമയ്ക്ക് ആവശ്യമില്ല.
നിങ്ങളുടെ ധീരതയുടെ ചിഹ്നമായി മരണം വരെ സൂക്ഷിക്കാന്‍
ഈ ശരീരത്തെ പകര്‍ത്തുക.
സൂക്ഷിക്കുക.
നിങ്ങളുടെ മരണം വരെ.

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

വീണ്ടും അടിയന്തരാവസ്ഥ മണക്കുന്നു





അഴിമതിക്കെതിരെ രംഗത്തുവന്ന അണ്ണ ഹസാരയെയും സംഘത്തെയും ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. പൊലീസ് നടപടികളുടെ ഭാഗമെന്നു വരുത്തി ഭരണകൂടത്തിന്റെ തീരുമാനം നടപ്പിലാക്കിയിരിക്കുന്നു. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശം തിരിച്ചുപിടിക്കുക തന്നെ വേണം. ഈ നടപടികള്‍ മറ്റൊരു അടിയന്തരാവസ്ഥയുടെ മണമാണ് തരുന്നത്. നാം വിജിലന്‍ഡ് ആവുകതന്നെ വേണം.


2011, ജൂലൈ 3, ഞായറാഴ്‌ച

നിലമ്പൂര്‍ കാട്ടില്‍നിന്ന് ആര്‍.ഡി.എക്‌സ്: വിശ്വസനീയമല്ലെന്ന് ജില്ലാ പൊലീസ് അധികൃതര്‍

Published on Sun, 07/03/2011 - 22:58 ( 8 min 59 sec ago)
നിലമ്പൂര്‍: നിലമ്പൂര്‍ കാട്ടില്‍നിന്ന് മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉഗ്ര സ്‌ഫോടനശേഷിയുള്ള ആര്‍.ഡി.എക്‌സ് കണ്ടെടുത്തെന്ന ്രപചാരണം സംശയം ജനിപ്പിക്കുന്നതാണെന്ന് ജില്ലാ പൊലീസ് അധികൃതര്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
ഒരു മാസം മുമ്പ് നടന്നുവെന്ന് പറയുന്ന ഓപറേഷന്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സ്ഥിരീകരിച്ചിട്ടില്ല.
അത്യാധുനിക ആയുധങ്ങളുമായി നിലമ്പൂര്‍ വനത്തില്‍ പ്രവേശിച്ച് രണ്ട് മാവോവാദികളെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി മടങ്ങിയെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും പൊലീസ് വ്യക്തമാക്കി.
എടക്കര വനമേഖലയില്‍ നിന്ന് 24 കിലോഗ്രാമും കുളത്തുപ്പുഴ വനത്തിലെ അച്ചന്‍കോവിലില്‍ നിന്ന് 21 കിലോഗ്രാം ആര്‍.ഡി.എക്‌സും പിടിച്ചെടുത്തു എന്നാണ് മധ്യപ്രദേശ് തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ അവകാശവാദം.
വനം വകുപ്പുപോലും അറിയാതെയുള്ള ഈ ഓപറേഷന്‍ നടന്നുവെന്ന് വിശ്വസിക്കാവുന്നതല്ല. സംഭവത്തിന്റെ സത്യാവസ്ഥ തെളിയേണ്ടതുണ്ട്.
ഇതിനായി മധ്യപ്രദേശ് പൊലീസുമായി ബന്ധപ്പെടുമെന്നും അവര്‍ വ്യക്തമാക്കി.
സംഭവത്തില്‍ കേരള രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ സഹായത്തോടെ ഇന്റലിജന്റ്‌സ് സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗങ്ങളാണ് വനം കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഉള്‍ക്കാട്ടിലെ ആദിവാസി കോളനികളിലും അന്വേഷണം നടക്കുന്നുണ്ട്. ഞായറാഴ്ച രാത്രിവരെ ഇത്തരമൊരു ഓപറേഷന്‍ നടന്നതായുള്ള തെളിവ് കേരള പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.
2010 ജൂലൈ എട്ടിന് നിലമ്പൂരിലുണ്ടായ ട്രെയിന്‍ അട്ടിമറി സംഭവത്തിന് ശേഷം ജൂലൈ അവസാനവാരം രണ്ട് മാവോവാദികള്‍ നിലമ്പൂരില്‍ പിടിയിലായിരുന്നു.
 ഇവര്‍ മാവോ ആശയ പ്രചാരകര്‍ മാത്രമാണെന്നായിരുന്നു പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.
പുസ്തകങ്ങളും മാവോയിസ്സം പ്രചരിപ്പിക്കുന്ന ലഘുലേഖകളും മാത്രമാണ് ഇവരുടെ താവളത്തില്‍ നിന്ന് പൊലീസിന് കണ്ടെത്താനായത്.
 നിലമ്പൂര്‍ കാട്ടില്‍ മാവോവാദികള്‍ താവളമുറപ്പിച്ചിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് കേരള, തമിഴ്‌നാട് സംയുക്ത സംഘം നിലമ്പൂര്‍ കാട് മുഴുവനായും അരിച്ചുപെറുക്കിയിരുന്നെങ്കിലും സംശയിക്കത്തക്ക തരത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
നിലമ്പൂര്‍ വനത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് തന്നെയാണ് കേരള രഹസ്യാന്വേഷണ വിഭാഗം അടുത്തിടെ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നത്.
  ആര്‍.ഡി.എക്‌സ് പിടിച്ചെടുത്തെന്ന് വാര്‍ത്ത അതീവ ഗൗരവമായാണ് കാണുന്നതെന്നും ഇങ്ങനെയൊരു ശ്രമം നടന്നിട്ടില്ലെന്ന് തന്നെയാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായതെന്നും മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് സേതുരാമന്‍ പറഞ്ഞു.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കും.

2011, ജൂലൈ 1, വെള്ളിയാഴ്‌ച

കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം

Published on Fri, 07/01/2011 - 15:53 ( 14 hours 45 min ago)
കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം
കോഴിക്കോട് : അബുദാബിയിലെ അഹ്മദ് ഖസ്‌റജിയില്‍ നിന്ന് കാന്തപുരത്തിന് കിട്ടിയതെന്ന് അവകാശപ്പെടുന്ന പ്രവാചക തിരുകേശം മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാല എന്ന വ്യക്തിയില്‍ നിന്ന് ലഭിച്ചതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമായതായി സുന്നി ഇ.കെ വിഭാഗം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാലിയാവാലയില്‍ നിന്ന് ലഭിച്ച ഏഴു തിരുകേശങ്ങളും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
തട്ടിപ്പ് പുറത്തായ സ്ഥിതിക്ക് കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുക്കം ഉമ്മര്‍ ഫൈസി, അശ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, മുസ്തഫ മുണ്ടുപ്പാറ, പി.കെ മുഹമ്മദ്കുട്ടി മുസ്്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

2011, ജൂൺ 19, ഞായറാഴ്‌ച

നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പിനെതിരെ കര്‍ശന നടപടിയെടുക്കും

Published on Sun, 06/19/2011 - 15:12 ( 4 hours 45 min ago)
നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പിനെതിരെ കര്‍ശന നടപടിയെടുക്കും
ആലുവ: നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. ഇത്തരം തട്ടിപ്പിലേര്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വേണ്ടി വന്നാല്‍ അവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രം 1000 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. ഇത്തരം മണിചെയിന്‍ തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ മാത്രമായി പൊലീസില്‍ പ്രത്യേക സേനയുണ്ടാക്കും. ഫ്ലറ്റ് വില്‍പ്പനയില്‍ തെറ്റായ രീതിയില്‍ അഡ്വാന്‍സ് വാങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കും. മണിചെയിന്‍ തട്ടിപ്പുകള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന ബാങ്കുകളെ റിസര്‍വ്വ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

ഐസ്‌ക്രീം കേസ് പഴകി പുളിച്ചത് : മുനീര്‍

Published on Sun, 06/19/2011 - 14:51 ( 2 hours 28 min ago)
ഐസ്‌ക്രീം കേസ് പഴകി പുളിച്ചത് : മുനീര്‍
കോഴിക്കോട് : ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പഴകി പുളിച്ച കേസാണെന്ന് സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍ .കേസ് അട്ടിമറിക്കാന്‍ ശ്രമിക്കില്ല. സുപ്രീം കോടതി പോലും തള്ളികളഞ്ഞ കേസ് ഇനിയെന്ത് അട്ടിമറിക്കാനാണെന്നും മുനീര്‍ ചോദിച്ചു.
പൊലീസിലെ സ്ഥലം മാറ്റം സ്വാഭാവികമാണ്. ഇത് കേസ് അട്ടിമറിക്കാനാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഐസ്‌ക്രീം കേസില്‍ സത്യം പുറത്ത് വരണമെന്ന് തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെയും ആഗ്രഹമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

2011, ജൂൺ 9, വ്യാഴാഴ്‌ച

മന്ത്രിയായാലും സ്വന്തം മക്കളുടെ കാര്യമേ നോക്കാനാവൂ -അബ്ദുറബ്ബ്



കണ്ണൂര്‍: മെഡിക്കല്‍ പി.ജി പ്രവേശ കാര്യത്തില്‍, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായാലും അവനവന്റെ മക്കളുടെ കാര്യമേ നോക്കാനാകൂവെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. കേരള മെഡിക്കല്‍ പി.ജി എന്‍ട്രന്‍സില്‍ 399ാം റാങ്കുകാരനായ മന്ത്രിപുത്രന്‍ ഡോ. നിഹാസ് നഹ മെറിറ്റ് ക്വോട്ട അട്ടിമറിച്ച് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് പി.ജിക്ക് അഡ്മിഷന്‍ നേടിയ സംഭവത്തില്‍ 'മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'വിദ്യാഭ്യാസമന്ത്രിയായാലും ഞാന്‍ അബ്ദുറബ്ബ് തന്നെയാണ്. ഒരു പിതാവാണ്. തൃശൂര്‍ ജൂബിലിയില്‍ ഓപ്ഷന്‍ കൊടുത്താണ് മകന് സീറ്റ് വാങ്ങിയത്. തര്‍ക്കമുണ്ടെങ്കില്‍ കോടതിയോ മാനേജ്‌മെന്‍േറാ തീരുമാനിക്കട്ടെ. അതുപോലെ ചെയ്യും'-അദ്ദേഹം പറഞ്ഞു. മകന്റെ അഡ്മിഷന്‍ വഴി മെറിറ്റ് ലിസ്റ്റിലെ അര്‍ഹതപ്പെട്ടയാള്‍ക്ക് അവസരം നഷ്ടപ്പെട്ടുവോ എന്ന കാര്യം തനിക്കറിയില്ലെന്നും കോളജുകാരോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയായാലും എന്തായാലും അവനവന്റെ കുട്ടീടെ കാര്യമല്ലേ ആരും നോക്കൂ. ഞാനും അതേ ചെയ്തുള്ളൂ-അബ്ദുറബ്ബ് പറഞ്ഞു.
? പീഡിയാട്രിക്‌സിന് ആകെ രണ്ട്  പി.ജി സീറ്റു മാത്രമുള്ള തൃശൂര്‍ ജൂബിലിയില്‍ ഒന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടേണ്ടതാണ്. റാങ്ക് ലിസ്റ്റില്‍ 399ാം റാങ്കുകാരനായ മകന് പ്രവേശം തരപ്പെടുത്തിയപ്പോള്‍ അര്‍ഹതപ്പെട്ട ഒരാള്‍ പുറത്തായിരിക്കുകയാണ്. = എന്റെ കുട്ടി മാത്രമല്ലല്ലോ ഇങ്ങനെ അഡ്മിഷന്‍ നേടിയത്. പത്തറുപത് പേരെങ്കിലും ഇല്ലേ? അവരൊക്കെ ഇങ്ങനെ അഡ്മിഷന്‍ എടുത്തല്ലോ. അതിന് കുഴപ്പമില്ലേ? കോടതിയോ കോളജ് മാനേജ്‌മെന്‍േറാ തീരുമാനിച്ച് ഇവരൊക്കെ പുറത്തുപോയാല്‍ എന്റെ മകനും പോകും. അത്രയേ പറയാനാകൂ.
? ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് മകളുടെ അഡ്മിഷന്‍ ഒഴിവാക്കിയല്ലോ.
= അഡ്മിഷന്‍ നേടിയ 60 പേരുടെ കാര്യത്തില്‍ തീരുമാനമാവട്ടെ. അപ്പോള്‍ മകന്റെ കാര്യവും തീരുമാനിക്കാം.
കൗണ്‍സലിങ്ങിന് ഒന്നാം റാങ്ക് നേടി നിയമാനുസൃതമായാണ് മകന്‍ പ്രവേശം നേടിയതെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മന്ത്രി പറയുന്ന കൗണ്‍സലിങ് കോളജ് മാനേജ്‌മെന്റ് നടത്തുന്നതാണെന്നും ആവശ്യപ്പെടുന്ന തലവരി നല്‍കിയാല്‍ കൗണ്‍സലിങ്ങില്‍ ആരെയും ഒന്നാം റാങ്കുകാരാക്കുന്ന 'ചൊട്ടുവിദ്യ'യുണ്ടെന്നും അവസരം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ പറയുന്നു.
അനസ്‌തേഷ്യ, ജനറല്‍മെഡിസിന്‍, പീഡിയാട്രിക്‌സ്, മൈക്രോ ബയോളജി, റേഡിയോ ഡയഗ്‌നോസിസ് എന്നീ അഞ്ച് കോഴ്‌സുകള്‍ക്ക് രണ്ടു വീതവും പാത്തോളജിക്ക് ഒരു സീറ്റുമാണ് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലുള്ളത്.
തൃശൂര്‍ അതിരൂപതയുടെ നിയന്ത്രണത്തിലുള്ള ഈ കോളജില്‍ കോടികള്‍ക്കാണത്രെ പാത്തോളജി ഒഴികെയുള്ള സീറ്റുകള്‍ വിറ്റഴിച്ചത്.