2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച



കുഞ്ഞാലിക്കുട്ടി വീണ്ടും വിവാദത്തിലേക്ക്












വധഭീഷണിയെന്ന് കുഞ്ഞാലിക്കുട്ടി.
പിറകില്‍ ബന്ധു റഊഫ്.

നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പി.കെ കുഞ്ഞാലിക്കുട്ടി വീണ്ടും വിവാദത്തിലേക്ക്. ഐസ്ക്രീം പാര്‍ലര്‍ കേസ് അടക്കമുള്ള സംഭവങ്ങള്‍ വീണ്ടും ചര്‍ച്ചയിലേക്ക്. ഒരുചാനലില്‍ താമസിയാതെ ചില വെളിപ്പെടുത്തലുകളുണ്ടാകും. കുഞ്ഞാലിക്കുട്ടിയുടെ രഹസ്യങ്ങള്‍ പലതും അറിയാമായിരുന്ന ഒരു ഡ്രൈവറുടെ വെളിപ്പെടുത്തലുകള്‍ ഒളികാമറിയില്‍ പകര്‍ത്തിയതായി സൂചനയുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റഊഫ് വാര്‍ത്താ സമ്മേളനവും നടത്തുന്നുണ്ട്. തനിക്ക് വധഭീഷണി ഉള്ളതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ വെളിപ്പെടുത്തി. ഗോവ, മംഗലാപുരം തുടങ്ങിയ സഥലങ്ങളില്‍ നിന്ന് ലീഗ് ഹൌസിലേക്കും മറ്റും വധഭഷണി ഉണ്ടാകുന്നുണ്ട്. യോഗസ്ഥലങ്ങളില്‍ സംശയകരമായ ചിലരുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തനിക്കെതിരെ വ്യാജ സിഡി ഉണ്ടാക്കാന്‍ നടന്ന ശ്രമത്തിന് പിറകില്‍ റഊഫ് ആണെന്ന് വിവരം കിട്ടിയിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് റഊഫ്. നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാര്‍ലര്‍ കേസ് വിവാദമായപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്ന റഊഫിനെതിരെ, ബ്ളാക്ക്മെയില്‍ അടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കുറച്ച് മുമ്പ് റഊഫ് ഗുജറാത്തിലെ ഭൂമിതട്ടിപ്പ് കേസിലും ഒരു കള്ളനോട്ട് കേസിലും പ്രതിയായി കേസില്‍ കുടുങ്ങി. ഇതേതുടര്‍ന്നുണ്ടായ സംഭവങ്ങളാകാം ഇരുവരുടെയും പിണക്കത്തിലും ബ്ളാക്ക് മെയിലിങ്ങിലുമെത്തിയതെന്ന് കരുതുന്നു. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ റഊഫ് ചില മീഡിയകള്‍ക്ക് കൈമാറിയതായും സൂചനയുണ്ട്. അങ്ങിനെയെങ്കില്‍ വൈകാതെ അത്തരം രഹസ്യങ്ങള്‍ പുറത്ത് വരാനുള്ള സാധ്യത ഉണ്ട്.



അഭിപ്രായങ്ങളൊന്നുമില്ല: