2011, മേയ് 28, ശനിയാഴ്‌ച

അശ്ലീല സന്ദേശം: പി.ജെ ജോസഫിനെതിരെ യുവതി മൊഴി നല്‍കി


Published on Sat, 05/28/2011 - 15:33 ( 55 min 21 sec ago)

അശ്ലീല സന്ദേശം: പി.ജെ ജോസഫിനെതിരെ യുവതി മൊഴി നല്‍കി
തൊടുപുഴ: തന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്ന് കാണിച്ച് തൊടുപുഴ സ്വദേശിയായ യുവതി  ജലസേചനവകുപ്പ് മന്ത്രി പി.ജെ ജോസഫിനെതിരെ മൊഴി നല്‍കി. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ സാക്ഷികളായ ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍, പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്ക് കോടതി സമന്‍സ് അയച്ചു. ഇതിനിടെ പി.ജെ ജോസഫിനെതിരെ ആലുവ കോടതിയില്‍ അഡ്വ.റൊസാരിയോ മറ്റൊരു കേസ് കൂടി ഫയല്‍ ചെയ്തിട്ടുണ്ട്.

2011, മേയ് 27, വെള്ളിയാഴ്‌ച

തുട്ട് കിട്ടാനുള്ള വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടി കൈക്കലാക്കി



തുട്ട് കിട്ടാനുള്ള വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടി കൈക്കലാക്കി
തൃശൂര്‍: പ്രമാണിമാര്‍ അപേക്ഷയുമായി വരുമ്പോള്‍ 'തുട്ട്' കിട്ടാവുന്ന വകുപ്പുകളെല്ലാം കുഞ്ഞാലിക്കുട്ടി കൈക്കലാക്കിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തൃശൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തദ്ദേശ ഭരണ വകുപ്പ് വിഭജനം ഭ്രാന്തവും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമാണ്. ഇത് വകുപ്പിനെ താറുമാറാക്കും. അഴിമതിക്കും വഴിവെക്കും. വിഭജനത്തെക്കുറിച്ച് മന്ത്രി എം.കെ. മുനീര്‍ പരാതിപ്പെട്ടിക്കും മുഖ്യമന്തി നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്നതും അഴിമതിക്കുള്ള വഴിയാണെന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്താനെതിരെ ചിദംബരത്തിന്റെ രൂക്ഷവിമര്‍ശം


Published on Fri, 05/27/2011 - 19:42 ( 2 hours 23 min ago)

പാകിസ്താനെതിരെ  ചിദംബരത്തിന്റെ രൂക്ഷവിമര്‍ശം
ന്യൂദല്‍ഹി: ആഗോള തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യയോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ അയല്‍പക്കമാണെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം. രാജ്യത്തിന്റെ പശ്ചിമ അയല്‍പക്കം കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മേഖലയുടെ പൊതുസുരക്ഷക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ ദല്‍ഹിയില്‍ ആരംഭിച്ച ഇന്ത്യ-യു.എസ് ആഭ്യന്തര സംഭാഷണത്തിന്റെ ആമുഖ പ്രഭാഷണത്തിലാണ് പാകിസ്താനെ പേരെടുത്തു പറഞ്ഞും അല്ലാതെയും ചിദംബരം കുറ്റപ്പെടുത്തിയത്.
 തീവ്രവാദത്തിന്റെ മുഴുവന്‍ അടിസ്ഥാന സൂൗകര്യങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത് തൊട്ടയല്‍ പക്കത്താണ്. ആ രാജ്യത്തിന്റെ പൊതുനയം തന്നെയായി തീവ്രവാദം എന്നതു മാറിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ രൂപപ്പെടുന്ന ശക്തമായ ബന്ധത്തിലൂടെ തീവ്രവാദം അമര്‍ച്ച ചെയ്യാന്‍ കഴിയുമെന്നും ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു.
സുസ്ഥിരവും സമാധാനപൂര്‍ണവും പുരോഗതിയുമുള്ള ഒരു അയല്‍പക്കമാണ് ഇന്ത്യക്കും ജനങ്ങള്‍ക്കും ഗുണകരം. എന്നാല്‍ ലോകത്തെ  ഏറ്റവും പ്രയാസകാരിയായ അയല്‍പക്കമാണ് ഇന്ത്യക്കുള്ളത്.
തീവ്രവാദം എന്നത് അമേരിക്കയും ഇന്ത്യയും നേരിടുന്ന തത്വാധിഷ്ഠിത വെല്ലുവിളി തന്നെയാണ്. ഇതിനു പുറമെ വ്യാജക കറന്‍സി, മയക്കുമരീുന്ന് കടത്ത് എന്നീ വെല്ലുവിളികള്‍ ചെറുക്കാനും കൂട്ടായ നീക്കം ആവശ്യമാണ്.
പാകിസ്താനിലെ സുരക്ഷിത താവളം കേന്ദ്രീകരിച്ച് വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ സജീവ പ്രവര്‍ത്തനം നടത്തി വരികയാണെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു. പാകിസ്താനിലെ സമൂഹം തീവ്ര ചിന്തകള്‍ക്ക് കൂടുതല്‍ അടിമപ്പെടുകയാണ്. പാക് സമ്പദ് ഘടനയാകട്ടെ, വല്ലാതെ ക്ഷയിച്ചു കഴിഞ്ഞു.  സര്‍ക്കാര്‍ ഘടന നന്നെ ദുര്‍ബലമാവുകയും ചെയ്തു-ചിദംബരം വിശദീകരിച്ചു

2011, മേയ് 26, വ്യാഴാഴ്‌ച

ബഷീറും കുഞ്ഞാലിക്കുട്ടിയും ഇടയുന്നു. കെ.പി.എ. മജീദ് ലീഗ് ജനറല്‍ സെക്രട്ടറിയായേക്കും



ബഷീറും കുഞ്ഞാലിക്കുട്ടിയും ഇടയുന്നു









കോഴിക്കോട്:  മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെ.പി.എ. മജീദിന് സാധ്യത. ഇതുസംബന്ധിച്ച് ലീഗ് നേതൃത്വത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. കുഞ്ഞാലിക്കുട്ടി മന്ത്രിയായി പോവുന്നതിനാല്‍ പകരം മുതിര്‍ന്ന നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ ജനറല്‍ സെക്രട്ടറിയാവുമെന്നാണ് ധരിച്ചിരുന്നത്. ഈ രീതിയില്‍ കാര്യങ്ങള്‍ നീങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാറില്‍ ലീഗിന് ലഭിച്ച വകുപ്പുകളുടെ വിഭജനവുമായും മന്ത്രിമാരുടെ എണ്ണവുമായും ബന്ധപ്പെട്ട് ബഷീറും കുഞ്ഞാലിക്കുട്ടിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് കെ.പി.എ. മജീദിന് മുന്നില്‍ വഴിതുറക്കുന്നത്.
പുതിയ മന്ത്രിസഭയില്‍ മൂന്ന് മന്ത്രിമാരും കേന്ദ്രത്തില്‍ കാബിനറ്റ് റാങ്കും മതിയെന്ന നിലപാടിലായിരുന്നുവത്രെ കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും തുടക്കത്തില്‍. പാര്‍ട്ടി സെക്രട്ടേറിയറ്റിലോ പാര്‍ലമെന്ററി ബോര്‍ഡിലോ ചര്‍ച്ച ചെയ്യാതെയും പ്രസിഡന്റ് ഹൈദരലി തങ്ങളെപ്പോലും അറിയിക്കാതെയും രണ്ടുപേരും ഏകപക്ഷീയമായി എടുത്ത തീരുമാനത്തിനെതിരെ ബഷീര്‍  രംഗത്തുവന്നു.  പാര്‍ട്ടി നേതാക്കളില്‍നിന്നും എം.എല്‍.എമാരില്‍നിന്നുമുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്നാണ് നാലും പിന്നീട് അഞ്ചും മന്ത്രിമാരെ ചോദിക്കുന്നിടത്തേക്ക് ലീഗ് എത്തിയത്. തുടക്കത്തിലായിരുന്നെങ്കില്‍ അന്തസ്സോടെ ലഭിക്കുമായിരുന്നത് ലീഗ് നേതൃത്വത്തിലെ ഉന്നതരുടെ നിക്ഷിപ്ത താല്‍പര്യം കാരണം ഇരന്നുവാങ്ങേണ്ട അവസ്ഥയിലേക്കാണ് ലീഗ് എത്തിയത്. പാണക്കാട്ടേക്ക് കൊണ്ടുവന്ന്തരുമായിരുന്ന മന്ത്രിസ്ഥാനം ചോദിച്ച് ലീഗധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മുഖ്യമന്ത്രിയെ തേടി കോട്ടയത്തേക്ക് പോകേണ്ടി വന്നു. എന്നിട്ടും കാര്യങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെത്തിയിട്ടില്ല. ലീഗ് പ്രഖ്യാപിച്ച അഞ്ച് മന്ത്രിമാരില്‍ മഞ്ഞളാംകുഴി അലി ഇപ്പോഴും പുറത്തുനില്‍ക്കുകയാണ്. നിര്‍ബന്ധമാണെങ്കില്‍ അലിക്ക് ചീഫ് വിപ്പ് സ്ഥാനം നല്‍കാമെന്ന നിലപാടിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസുമെന്നാണറിയുന്നത്. മന്ത്രിസ്ഥാനം ചോദിക്കാന്‍ ഹൈദരലി തങ്ങളെ കോട്ടയത്തേക്ക് കൊണ്ടുപോയതിനെതിരെ കഴിഞ്ഞദിവസം തിരുവനന്തപുരത്ത്  ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ടി.എ. അഹമ്മദ് കബീര്‍ ശക്തമായി രംഗത്തുവന്നിരുന്നു. ലീഗിന് ലഭിച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സിംഹഭാഗവും കുഞ്ഞാലിക്കുട്ടി പിടിച്ചുവെച്ചത് ശരിയായില്ലെന്ന നിലപാടാണ് ബഷീര്‍  സ്വീകരിച്ചത്. ഇതദ്ദേഹം നേതൃയോഗത്തില്‍ തുറന്നുപറയുകയും ചെയ്തു. ഈ നിലപാട് അകല്‍ച്ചക്ക് ആക്കംകൂട്ടി. തദ്ദേശ സ്വയംഭരണ വകുപ്പില്‍ പഞ്ചായത്ത് മാത്രമാണ് മുനീറിന് നല്‍കിയത്. കോര്‍പറേഷനും മുനിസിപ്പാലിറ്റിയും ടൗണ്‍പ്ലാനിങ്ങും കുഞ്ഞാലിക്കുട്ടി തന്റെ കീഴിലാക്കി.  ഈ വകുപ്പുകള്‍ കൊടുത്താന്‍ മുനീര്‍ അഴിമതി നടത്തുമെന്നാണത്രെ ഇതിന് പറഞ്ഞ കാരണം. കോണ്‍ഗ്രസില്‍നിന്നും  പൊതുസമൂഹത്തില്‍നിന്നും പാര്‍ട്ടിയില്‍നിന്നുപോലും സമ്മര്‍ദമുയര്‍ന്നിട്ടും നിലപാട് മാറ്റാന്‍ കുഞ്ഞാലിക്കുട്ടി തയാറായിട്ടില്ല. തദ്ദേശഭരണ വകുപ്പിനു കീഴില്‍ വരേണ്ട ഗ്രാമവികസനം കോണ്‍ഗ്രസിലെ കെ.സി. ജോസഫിനാണ് നല്‍കിയിട്ടുള്ളത്. ഒരു മന്ത്രിയുടെ കീഴില്‍ വരേണ്ട വകുപ്പുകള്‍ മൂന്നുമന്ത്രിമാര്‍ക്കായി വീതിച്ചുനല്‍കിയത് സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന്  മുഖ്യമന്ത്രിക്കു തന്നെ ബോധ്യമായിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി ഉപസമിതി രൂപവത്കരിച്ചിരിക്കുകയാണ്. ജനക്ഷേമം ലക്ഷ്യമാക്കിയല്ല വകുപ്പ്  വിഭജിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്ന ബഷീര്‍ ഇപ്പോള്‍ രംഗത്തില്ല. മന്ത്രിസഭാ രൂപവത്കരണവും വകുപ്പ് വിഭജന ചര്‍ച്ചയിലുമൊക്കെ നിറഞ്ഞുനിന്നത് മജീദായിരുന്നു. ഇപ്പോള്‍ മന്ത്രിമാരുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ചുമതലയും മജീദിനെയാണ് ഏല്‍പിച്ചിരിക്കുന്നത്്. എന്നാല്‍, എം.പിയായതിനാല്‍ ഏറെ സമയം ദല്‍ഹിയില്‍ ചെലവഴിക്കേണ്ടിവരുമെന്നതുകൊണ്ട് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മുഴുവന്‍ സമയം ബഷീറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
madhyamam daily

2011, മേയ് 25, ബുധനാഴ്‌ച

ബ്രിട്ടാസ് പോയത് മര്‍ഡോക്കിനൊപ്പമെന്ന് അറിയില്ലായിരുന്നു- പിണറായി


madhyamam daily

തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയും എല്‍.ഡി.എഫിനെതിരായി- പിണറായി


Published on Wed, 05/25/2011 - 18:39 ( 2 hours 36 min ago)

തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയും  എല്‍.ഡി.എഫിനെതിരായി- പിണറായി
തിരുവനന്തപുരം: എന്‍.എസ്.എസ് മാത്രമല്ല, എസ്.എന്‍.ഡി.പിയും തങ്ങളോടൊപ്പമെന്ന് ചിത്രീകരിക്കപ്പെട്ട ഒരു മുസ്‌ലീം സംഘടനയും തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് എതിരായി പ്രവര്‍ത്തിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന രണ്ടു ദിവസത്തെ സി.പി.എം സംസ്ഥാന സമിതി യോഗ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ സാധാരണ മാന്യമായ നിലപാട് സ്വീകരിക്കുന്ന എന്‍.എസ്.എസ് ഇത്തവണ  എല്‍.ഡി.എഫിന് എതിരെ ശക്തമായി നീങ്ങുന്നതാണ് കണ്ടത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ അത് തുറന്ന് പറഞ്ഞുവെന്ന് മാത്രമേയുള്ളൂവെന്നും പിണറായി ചൂണ്ടികാട്ടി. എന്നാല്‍ എന്‍.എസ്.എസിന്റെ നിലപാട് പുറത്ത് വന്നപ്പോള്‍ അവരിത് നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ എല്‍.ഡി.എഫ് വലിയ തോതില്‍ ജയിക്കുമായിരുന്നുവെന്ന് എസ്.എന്‍.ഡി.പിയുടെ ഒരു നേതാവ് പറഞ്ഞത് കുറ്റബോധം തോന്നി പറഞ്ഞതാണോന്നും അദ്ദേഹം ചോദിച്ചു. എല്‍.ഡി.എഫിന് എതിരെ പലയിടത്തും എസ്.എന്‍.ഡി.പി അവരുടെ ശേഷി ഉപയോഗിക്കാനാണ് ശ്രമിച്ചത്. എന്‍.എസ്.എസിനെ പോലെ പരസ്യമായി പറഞ്ഞില്ലെന്ന് മാത്രം. ഇതിന് മുമ്പത്തെ തെരഞ്ഞെടുപ്പിലും ഇതേ കാപട്യം എസ്.എന്‍.ഡി.പിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്.
മുസ്‌ലിം ലീഗ് എല്ലാ മുസ്‌ലിം സംഘടനകളെയും ഒന്നിച്ച് അണിനിരത്താന്‍ ശ്രമിച്ചുവെങ്കിലും പൂര്‍ണ്ണമായി വിജയിച്ചില്ല. എന്നാല്‍ ഏറെക്കുറെ സംഘടനകളെ ഒപ്പം അണിനിരത്താന്‍ കഴിഞ്ഞു. ലീഗിന് എതിരാണെന്ന് പറയുന്ന സംഘടനകളും അവരെ സഹായിച്ചു. എല്‍. ഡി.എഫിനെ നല്ലത്‌പോലെ സഹായിക്കുന്നുവെന്ന് ചില കൂട്ടരെ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ആര്‍ക്കും മനസിലാക്കാന്‍ പറ്റാത്ത നിലപാടാണ് അവര്‍ എടുത്തത്. എളമരം കരീമിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിക്കുന്നത് മനസിലാക്കാം. ഒപ്പം ഇത്തരം ചില ശക്തികളും സഹായിച്ചു. ഹരിയാനയിലെ  ഒരു പാര്‍ലമെന്റംഗം അവിടെ ക്യാമ്പ് ചെയ്ത് പരാജയപെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്- പിണറായി പറഞ്ഞു.
ജാതി സംഘടനകളുടെ വിചാരം ഇവരുടെ പിന്തുണ കൊണ്ടാണ് എല്‍.ഡി.എഫ് നിലനില്‍ക്കുന്നത് എന്നാണ്. എന്നാല്‍ എന്‍.എസ്.എസ് ആസ്ഥാനമിരിക്കുന്ന ചങ്ങനാശേരിയിലും വാശിയോടെ പ്രവര്‍ത്തിച്ച കൊട്ടാരക്കരയിലും വോട്ടര്‍മാര്‍ എല്‍.ഡി.എഫിനാണ് വോട്ട് ചെയ്തത്. ജാതി സംഘടനകള്‍ ഇത്തരത്തില്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് ചില മുന്നണികളെ സഹായിക്കാനും ചില മുന്നണികളെ പരാജയപ്പെടുത്താനും ശ്രമിക്കുന്നത് നല്ലതാണോന്ന്  പൊതുസമൂഹം ആലോചിക്കണം.
വോട്ട് വില്‍ക്കാനുള്ള ബി.ജെ.പിയിലെ ചിലരുടെ ശീലം പെട്ടെന്ന് മാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് 2474 വോട്ടാണ് കുറഞ്ഞത്. ഇവിടെ എല്‍.ഡി.എഫ് 1376 വോട്ടിനാണ് തോറ്റത്. തൃത്താലയില്‍ 4851 വോട്ടാണ് ബി.ജെ.പിക്ക് കുറഞ്ഞത്. എല്‍.ഡി.എഫ് 3797 വോട്ടുകള്‍ക്കാണ് തോറ്റത്. കഴക്കൂട്ടത്ത് 2562 വോട്ട് ബി.ജെ.പിക്ക് കുറഞ്ഞപ്പോള്‍ എല്‍.ഡി.എഫ് 2196 വോട്ടിന് തോറ്റു. പാറശാലയില്‍ ബി.ജെ.പിക്ക് 5425 വോട്ടാണ് കുറഞ്ഞത്. എല്‍.ഡി.എഫ് വിജയിക്കുമെന്ന് കണക്ക്കൂട്ടിയ നെടുമങ്ങാടും പറവൂരും അടക്കമുള്ള ചില സീറ്റുകളിലെ പരാജയം ഗൗരവമായി പരിശോധിക്കും.
മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ഉദാരവല്‍ക്കരണ നയങ്ങള്‍ തിരിച്ച് കൊണ്ടുവരുന്നതിന് പുകമറയിടാനാണ് ധവളപത്രം ഇറക്കുമെന്ന് ധനമന്ത്രി കെ.എം. മാണി പറയുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങുമ്പോള്‍ 2100 കോടി രൂപയാണ് മിച്ചംവെച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ നയങ്ങള്‍ അട്ടിമറിക്കാന്‍ പോകുന്നതിന്റെ തുടക്കമാണ് ധവളപത്രം ഇറക്കല്‍.
തദ്ദേശ വകുപ്പിനെ മൂന്നായി വിഭജിച്ചിട്ട് മുഖ്യമന്ത്രി ഏകോപിപ്പിച്ചാല്‍ ഏകോപനമാവില്ല. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ നിലപാടിന് പിന്നില്‍ അന്തര്‍നാടകം അരങ്ങേറി. കോടതിയില്‍ പ്രതികളായി നില്‍ക്കുന്ന മൂന്ന് പേരെ മന്ത്രിമാരാക്കിയ യു.ഡി.എഫിന് യാതൊരു ജാള്യതയുമില്ല. യു.ഡി.എഫോ കോണ്‍ഗ്രസോ അല്ല മറ്റു ചില ശക്തികള്‍ ഭരണം നടത്തുന്നതാണ് ഇപ്പോള്‍ കാണുന്നത്. ജാതി- മത വിഭാഗങ്ങളുടെ ഫെഡറേഷനായി ഈ സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
 
madhyamam daily

2011, മേയ് 24, ചൊവ്വാഴ്ച

ബാര്‍ബര്‍ ഷോപില്‍നിന്ന് എടുത്ത മുടിക്ക് 'സനദ്' ഉണ്ടാകില്ല -ഡോ. ബഹാവുദ്ദീന്‍ നദ്‌വി


Published on Tue, 05/24/2011 - 19:27 ( 3 hours 40 min ago)

ബാര്‍ബര്‍ ഷോപില്‍നിന്ന് എടുത്ത മുടിക്ക്  'സനദ്' ഉണ്ടാകില്ല -ഡോ. ബഹാവുദ്ദീന്‍ നദ്‌വി
കോഴിക്കോട്: ബാര്‍ബര്‍ ഷോപില്‍നിന്ന് എടുത്ത മുടിയായതുകൊണ്ടാണ് പ്രവാചകന്റെ തിരുകേശമെന്ന് അവകാശപ്പെടുന്ന മുടിക്ക് സനദ് (ശൃംഖല രേഖ) ഹാജരാക്കാതെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഒളിച്ചോടുന്നതെന്ന് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി. സനദ് വെളിപ്പെടുത്താതെ, തിരുകേശത്തെക്കുറിച്ച് സന്ദേഹമുള്ളവര്‍ അബൂദബിയിലേക്ക് വരണമെന്ന് പറയുന്നതുതന്നെ മുടി വ്യാജമാണെന്നതിന് തെളിവാണ്. സനദ് വെളിപ്പെടുത്താനാകുന്നില്ലെങ്കില്‍ മുടി പ്രവാചകന്റെതാണെന്ന് ശാസ്ത്രീയമായി  തെളിയിക്കണം. 
ഇതൊന്നും ചെയ്യാതെ മുടിയുടെ അടിയാധാരം അബൂദബിയിലുണ്ടെന്നും സംശയമുള്ളവര്‍ അങ്ങോട്ട് വരണമെന്നും പറഞ്ഞ് കാന്തപുരം ഇളിഭ്യനാവുകയാണ്. സനദ് പോയിട്ട് മുടിതന്നെ ഇല്ലെന്ന് തെളിഞ്ഞ സ്ഥിതിക്ക് കാന്തപുരം പള്ളി നിര്‍മാണത്തില്‍നിന്ന് പിന്തിരിഞ്ഞ് ഖേദിച്ച് മടങ്ങാനും വ്യാജ കേശം പൊക്കിപ്പിടിച്ച് പിരിച്ചെടുത്ത സംഖ്യ ദാതാക്കള്‍ക്ക് തിരിച്ചു നല്‍കാനും തയ്യാറാകണമെന്ന് ഡോ. ബഹാവുദ്ദീന്‍ നദ്‌വി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

2011, മേയ് 23, തിങ്കളാഴ്‌ച

പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍



ഐസ്ക്രീം കേസില്‍ ആരോപണ വിധേയനായ ഒരാളെ കേരളത്തിന്റെ അഡീ. അഡ്വ. ജനറലായി നിയമിക്കാനുള്ള തീരുമാനം ഈ സര്‍ക്കാരിന്റെ  മുന്‍ഗണനകള്‍ എന്തെന്ന് വെളിപ്പെടുത്തുന്നു. കുഞ്ഞാലിക്കുട്ടിയെ തലപ്പത്തിരുത്തിയുള്ള ഭരണത്തിന് ഏറ്റവും അനുയോജ്യം തന്നെ ഈ തീരുമാനം. അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും രക്ഷിക്കുക തന്നെ ഈ സര്‍ക്കാരിന്റെ മുന്‍ഗണന. ഒരു ദിവസം മുമ്പെങ്കില്‍ അത്രയും നേരത്തെ. എത്രകാലം ഭരണമുണ്ടാകുമെന്ന് ഭരിക്കുന്നവര്‍ക്ക് തന്നെ അറിയാത്ത ഒരു ഭരണത്തില്‍ ഇതും ഇതിലപ്പുറവും നടക്കും. നമുക്ക് കാത്തിരുന്ന് കാണാം.

----------------------------------------------------------------------------------------------------------------------------------
തിരുവനന്തപുരം:  കെ.പി.ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറലായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പി.സി.ഐപ്പ് ആണ്  അഡീ.അഡ്വക്കറ്റ് ജനറല്‍.അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി നിയമിതനായ പി.സി. ഐപ്പ് 2001 മുതല്‍ 2006 വരെ ഹൈകോടതിയില്‍ സ്‌റ്റേറ്റ് അറ്റോര്‍ണിയായിരുന്നു.
ഇപ്പോള്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറും ബി.എസ്.എന്‍.എല്‍ സ്റ്റാന്‍ഡിങ് കോണ്‍സലുമാണ്. എറണാകുളം ജില്ലാ കോടതിയില്‍ ഗവ. പ്ലീഡര്‍,പബ്ലിക് പ്രോസിക്യൂട്ടര്‍,കെ.എസ്.എഫ്. ഇ, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എന്നിവയുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനങ്ങളും വഹിച്ചിരുന്നു.അഡ്വക്കറ്റ് വി.ഒ. ജോണ്‍ വെള്ളാനിക്കാരന്റെ ജൂനിയറായി 1979ല്‍ എറണാകുളത്ത് പ്രാക്ടീസ് ആരംഭിച്ചു. എറണാകുളം പുത്തരിക്കല്‍ പരേതനായ പി.ജെ. സിറിയക്കിന്റെ മകനാണ്.