2011, മേയ് 24, ചൊവ്വാഴ്ച

ബാര്‍ബര്‍ ഷോപില്‍നിന്ന് എടുത്ത മുടിക്ക് 'സനദ്' ഉണ്ടാകില്ല -ഡോ. ബഹാവുദ്ദീന്‍ നദ്‌വി


Published on Tue, 05/24/2011 - 19:27 ( 3 hours 40 min ago)

ബാര്‍ബര്‍ ഷോപില്‍നിന്ന് എടുത്ത മുടിക്ക്  'സനദ്' ഉണ്ടാകില്ല -ഡോ. ബഹാവുദ്ദീന്‍ നദ്‌വി
കോഴിക്കോട്: ബാര്‍ബര്‍ ഷോപില്‍നിന്ന് എടുത്ത മുടിയായതുകൊണ്ടാണ് പ്രവാചകന്റെ തിരുകേശമെന്ന് അവകാശപ്പെടുന്ന മുടിക്ക് സനദ് (ശൃംഖല രേഖ) ഹാജരാക്കാതെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഒളിച്ചോടുന്നതെന്ന് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി. സനദ് വെളിപ്പെടുത്താതെ, തിരുകേശത്തെക്കുറിച്ച് സന്ദേഹമുള്ളവര്‍ അബൂദബിയിലേക്ക് വരണമെന്ന് പറയുന്നതുതന്നെ മുടി വ്യാജമാണെന്നതിന് തെളിവാണ്. സനദ് വെളിപ്പെടുത്താനാകുന്നില്ലെങ്കില്‍ മുടി പ്രവാചകന്റെതാണെന്ന് ശാസ്ത്രീയമായി  തെളിയിക്കണം. 
ഇതൊന്നും ചെയ്യാതെ മുടിയുടെ അടിയാധാരം അബൂദബിയിലുണ്ടെന്നും സംശയമുള്ളവര്‍ അങ്ങോട്ട് വരണമെന്നും പറഞ്ഞ് കാന്തപുരം ഇളിഭ്യനാവുകയാണ്. സനദ് പോയിട്ട് മുടിതന്നെ ഇല്ലെന്ന് തെളിഞ്ഞ സ്ഥിതിക്ക് കാന്തപുരം പള്ളി നിര്‍മാണത്തില്‍നിന്ന് പിന്തിരിഞ്ഞ് ഖേദിച്ച് മടങ്ങാനും വ്യാജ കേശം പൊക്കിപ്പിടിച്ച് പിരിച്ചെടുത്ത സംഖ്യ ദാതാക്കള്‍ക്ക് തിരിച്ചു നല്‍കാനും തയ്യാറാകണമെന്ന് ഡോ. ബഹാവുദ്ദീന്‍ നദ്‌വി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

2 അഭിപ്രായങ്ങൾ:

yousufpa പറഞ്ഞു...

യാഥാസ്തികരെ ബ്രെയിൻ വാഷ് ചെയ്ത് കൂടെ കൂട്ടിയിരിക്കയാണ്‌ കാന്തപുരം.ഇനി അങ്ങേര്‌ തന്നെ വ്യാജമാണെന്ന് പറഞ്ഞാൽ പോലും അണികൾ സമ്മതിക്കില്ല.ഒരു പോലുള്ളവർ ഏഴെണ്ണം കാണും എന്ന് കേട്ടിട്ടുണ്ട്.എന്നാൽ ഒരേ സ്വഭാവമുള്ളവർ ...!!. അത് ഗിന്നസ് ബുക്കിൽ സ്ഥാനം ലഭിച്ചേക്കും.

V.K.Musthafa. പറഞ്ഞു...

മുടിയുടെ കാര്യത്തില്‍ ഞാന്‍ കാന്തപുരത്തിന് എതിരാണ് .ഫേസ് ബുക്കില്‍ മതത്തിന്റെ സ്ഥാനത്
humanist എന്നെഴുതിയള്‍ക്ക് ബഹാവുദ്ദീന്‍ നദ്‌വിയുടെ അഭിപ്രായം എടുതുദ്ദരിക്കാന്‍ എന്തവകാശം ...